Monday, November 16, 2009

പട്ടയം രവീന്ദ്രന് നെല്ലിയാമ്പതിയില്‍ എന്തു കാര്യം?

 സമകാലിക മലയാളം വാരികയില്‍ വന്ന ജി. നിര്‍മലയുടെ ലേഖനം


 

Friday, July 3, 2009

Long ive 4th Estate

കേരളത്തിലെ റവന്യൂ ഭൂമി പാട്ടത്തിനു നല്കിയ വകയില്‍ എത്ര രൂപ കിട്ടുന്നുണ്ടെന്നും,എത്ര കുടിശ്ശികയുണ്ടെന്നും, ഒരു ലക്ഷത്തിനു മുകളില്‍ കുടിശ്ശിക വരുത്തിയവര്‍ ആരൊക്കെയെന്നും വിവരാവകാശ നിയമ പ്രകാരം ചോദിച്ചു. അതാ വരുന്നു ആദ്യ മറുപടി, പാലക്കാട് കളക്ടറുടെ, ജില്ലയില്‍ പാട്ടക്കുടിശ്ശിക വരുത്തിയ ഏക സ്ഥാപനം ' പാലക്കാട് പ്രസ് ക്ളബ്ബ് '. 750 രൂപയടച്ച് പ്രതിദിനം 3 പത്രസമ്മേളനങ്ങളെങ്കിലും നടക്കുന്ന ടി പ്രസ്ക്ളബ്ബില്‍ ഒരു വര്‍ഷം ആയിനത്തില്‍ മാത്രം ലഭിക്കുന്ന വരുമാനം 6 ലക്ഷം കവിയും. ശോഭാ ഗ്രൂപ്പ് പോലുള്ള വന്‍കിട മുതലാളിമാരുടെ കയ്യില്‍നിന്നും പിരിക്കുന്ന ലക്ഷങ്ങള്‍ വേറെ. (അതു ചോദ്യം ചെയ്തതിനാണല്ലോ കൈരളി ടി വി റിപ്പോര്‍ട്ടര്‍ നിര്‍മലയുടെ പ്രസ്ക്ളബ്ബ് അംഗത്വം രായ്ക്കുരാമാനം ത്രിശ്ശൂരേക്ക് മാറ്റിയത് ) ആരെങ്കിലും പാട്ടത്തുക വര്‍ഷങ്ങളായി കൊടുക്കാതെ സര്‍ക്കാര്‍ ഭൂമി വെച്ചനുഭവിക്കുന്നുണ്ടെങ്കില്‍ വെണ്ടയ്ക്ക നിരത്തുന്ന ഇവന്‍മാര്‍ (ക്ഷമിക്കണം നാലാം എസ്റ്റേറ്റ്) സര്‍ക്കാറിനു പാട്ടം നല്‍കാത്തതു ആരാണ്‌ റിപ്പോര്‍ട്ട് ചെയ്യുക?
ഏതായാലും ബാക്കി മഹാന്‍മാരുടെ പേരുകള്‍ക്കായി എന്‍റ്റെ അപേക്ഷ താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്‌. ബ്രേക്കിങ്ങ് ന്യൂസുകള്‍ക്കായി കാത്തിരിക്കാം ....

Friday, December 19, 2008

പള്‍സ് പോളിയോ - മരുന്നു പരീക്ഷണമാണെന്നു ഐ എം എ.


പള്‍സ് പോളിയോ - മരുന്നു പരീക്ഷണമാണെന്നു ഐ എം എ.
പദ്ധതി പരാജയമെന്നു കേന്ദ്ര സര്‍ക്കാര്‍ .


ന്യൂ ദില്ലി: 2006 മെയ് 14 നു നടന്ന ഐ. എം. എ യുടെ ദേശീയ സമ്മേളനത്തിന്റെ റിപ്പോര്‍ട്ടിലാണു ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തല്‍.
തുടര്‍ച്ചയായി മോണൊവാലന്റ് പോളിയോ തുള്ളിമരുന്നു നല്കുന്നത് മരുന്നു പരീക്ഷണമാണെന്നും ഇത്തരത്തില്‍ മരുന്നു പരീക്ഷണം നടത്തുന്നതിനു മുന്‍പ് രക്ഷിതാക്കളില്‍ നിന്നും സമ്മത പത്രം ഒപ്പിട്ടു വാങ്ങണമെന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ അടങ്ങിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു.
പോളിയോ തുള്ളിമരുന്നു അനാവശ്യമായി അടിച്ചേല്‍പ്പിക്കുക വഴി സാധാരണ കുട്ടികള്‍ക്കു പോളിയോ ബാധിക്കുന്നതായും റിപ്പോര്‍ട്ടു കുറ്റപ്പെടുത്തുന്നു.
പള്‍സ് പോളിയോ ആരംഭിച്ച 1994 ല്‍ 5000 ത്തോളം തളര്‍ച്ചാ രോഗങ്ങള്‍ മാത്രമാണു ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്‌. ഇന്നു ഉത്തര്‍പ്രദേശില്‍ മാത്രം 5000 തളര്‍ച്ചാ രോഗികളുണ്ട്‌. ഇവരില്‍ മിക്കവരും 10 ലധികം തവണ മരുന്നു കുടിച്ചവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഇന്ത്യയിലാകെ 40000 ലധികം തളര്‍ച്ചാ രോഗികളുണ്ടെന്നും ഇതെപ്പറ്റി ഗൌരവമായി അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പരാജയപ്പെട്ട ഈ പദ്ധതി 2006 ഓടെ ഉപേക്ഷിക്കണമെന്നും സര്‍ക്കാര്‍ നല്കിയ മരുന്നു കുടിച്ചു തളര്‍ച്ചാ രോഗികളായവര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെടുന്നുണ്ട് .
അമേരിക്കയിലടക്കം മിക്ക വിദേശ രാഷ്ട്രങ്ങളിലും നിര്‍ത്തിവെച്ച പോളിയോ തുള്ളി മരുന്നു ഇന്ത്യയില്‍ വിതരണം നടത്തുന്നതിനെതിരെ നേരത്തേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. അമേരിക്കയിലെ CDC ഇറക്കിയ ഒരു ന്യൂസ് ലെറ്റര്‍ ഇവിടെ.
http://docs.google.com/gview?attid=0.2&thid=117b030eacd31dd4&a=v&pli=1/
പോളിയോ തുള്ളിമരുന്നു നല്‍കരുതെന്നു നടുവില്‍ ബോക്സില്‍ വായിക്കാം. എന്നാല്‍ ഇതേ CDC ആണ്‌ ഇന്ത്യയില്‍ ഇതു പ്രചരിപ്പിച്ചത്‌ 5000 കോടി രൂപ ചെലവിട്ടു നടത്തുന്ന ഈ പദ്ധതിക്കു പിന്നില്‍ ആഗോള മരുന്നു കമ്പനികളാണെന്ന ആരോപണം ശരി വെക്കുന്നതാണു പുതിയ കണ്ടെത്തല്‍ .
പള്‍സ് പോളിയോ വിതരണം അനാവശ്യ പരിപാടിയാണെന്നും തുള്ളിമരുന്നു കുടിക്കുന്നതിലൂടെത്തനെ പോളിയോ ഉണ്ടാകാമെന്നും ഓള്‍ ഇന്ത്യാ പീടിയാട്രിക്സ് അസോസിയേഷന്‍ കുറ്റപ്പെടുത്തിയതും മുന്‍പ് മാദ്ധ്യമങ്ങളില്‍ വന്നിരുന്നു. ഇപ്പോള്‍ പോളിയോ വരുന്നതില്‍ 64% കുട്ടികള്‍ക്കും 10 ലധികം തവണ പോളിയോ തുള്ളിമരുന്നു ലഭിച്ചതാണെന്നും അതിനാല്‍ മരുന്നിന്റെ ഫലപ്രാപ്തിയില്‍ സംശയമുണ്ടെന്നും ഇതിനോട് പ്രതികരിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി ഡല്‍ഹിയില്‍ വ്യക്തമാക്കി.
http://www.telegraphindia.com/1081108/jsp/nation/story_10080634.jsp

2008 ജൂണില്‍ അമൃത ടിവിയിലൂടെ സിറ്റിസണ്‍ ജേര്‍ണലിസ്റ്റായ വി ഹരീഷാണു ആദ്യമായി പള്‍സ് പോളിയോ പദ്ധതിക്കു പിന്നിലെ അമേരിക്കയുടെ താല്പര്യം പുറത്തു കൊണ്ടുവന്നത്‌. ഇതു ശരിയാണെന്നു സമതിക്കുമാറ്‌, ഈ വര്‍ഷം സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്നും അമേരിക്കന്‍ ഏജന്‍സിയായ സി ഡി സി-യുടെ പേര്‌ സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്‌. രണ്ടു ഡോസ് തമ്മില്‍ മുപ്പതു ദിവസം അകലം വേണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെടുന്നില്ലെന്നു ഹരീഷിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആദ്യമായി, ഈ വര്‍ഷത്തെ മരുന്നു വിതരണത്തിനു 30 ദിവസത്തില്‍ അധികം ഇടവേള അനുവദിച്ചിട്ടുണ്ട്‌.
എങ്കിലും..........
നമ്മുടെ കുട്ടികളെ പരീക്ഷണ മൃഗങ്ങളാക്കി സര്‍ക്കാര്‍ ഇന്നും ഈ പദ്ധതി തുടരുന്നു.
ഈ മരുന്നു പരീക്ഷണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹരീഷ് ഇന്നലെ കോഴിക്കോട് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മിക്കവാറും മാദ്ധ്യമങ്ങള്‍ എല്ലാം ഈ വാര്‍ത്ത അവഗണിച്ചു.
ആരുണ്ട് ചോദിക്കാന്‍??????

Wednesday, October 8, 2008

Gene Robbery 2nd.

അന്തക വിത്തിനു കുപ്രസിദ്ധിയാർജ്ജിച്ച അമേരിക്കൻ കുത്തക കമ്പനിയായ മൊൺസാന്റൊയുടെ (ആയിരക്കണക്കിനു പരുത്തി കൃഷികാരെ വഞ്ചിച്ച) ഇന്ത്യൻ കമ്പനിയായ മഹികൊയുമായി കേരള കാർഷിക സർവ്വകലാശാലയുടെ പട്ടാമ്പി നെല്ലു ഗവേഷക കേന്ദ്രം ഒരു കരാർ ഒപ്പു വെച്ചു. കേരളത്തിലെ 65 വർഷമായി കൃഷി ചെയ്തു വരുന്ന നാടൻ നെൽ വിത്തുകളവർക്കു കൈമാറാമെന്നും അതിൽ നിന്നും അവർ ഉണ്ടാക്കുന്ന അന്തക വിത്തുകൾ വാങ്ങി നമ്മുടെ വയലുകളിൽ കൃഷി ചെയ്യാമെന്നുമാണു കരാർ.
അമേരിക്കക്കാരുടെ പ്രധാന ഭക്ഷണമല്ല അരി. എന്നിട്ടും ഒരു അമേരിക്കൻ കമ്പിനി അരിയിൽ ഗവേഷണം നടത്തുന്നുണ്ടെങ്കിൽ, അതിനു പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടാവും. ബയോളജിക്കൽ വാർഫെയറിൽ പുതിയ ആയുധങ്ങളിൽ പ്രധാനമാണു 'ഫുഡ്‌ വെപ്പൺ'. 1960 ഓടെയാണ് അമേരിക്ക അരി ഗവേഷനം തുടങ്ങിയത്‌. അന്നു ഇന്ത്യയിലായിരുന്നു നെല്ലു ഗവേഷണം ഏറ്റവും നല്ല നിലയിൽ നടന്നിരുന്നത്‌. കീടനാശിനി ആവശ്യമില്ലാതതും, രോഗപ്രതിരോധശേഷിയുള്ളതും, രാസവളം ആവശ്യമില്ലാത്തതുമായ 1,20,000 ഇനം, നെൽവിത്തുകൾ ഇന്ത്യൻ നെല്ലു ഗവേഷക കേന്ദ്രത്തിൽ ഉണ്ടായിരുന്നു. പ്രധാന ശാസ്ത്രജ്നനായ എം എസ്‌ സ്വാമിനാഥനെ വിലയ്ക്കെടുത്ത്‌ അതു മിഴുവൻ മനിലയിലെ ഇന്റർനാഷണൽ റൈസ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റൂട്ടിലേക്കു മോഷ്ടിച്ചു കടത്തിയ അതേ അമേരിക്കൻ ബുദ്ധികൾ തന്നെയാണു ഇതിനും പിന്നിൽ. ഇതാണു 'ദ ഗ്രേറ്റ്‌ ജീൻ റൊബറി'. അന്നു റൊക്ക്‌ വെല്ലർ ഫൗണ്ടേഷനും ഫോർഡ്‌ ഫൗണ്ടഷനും ചേർന്നാണു വിത്തു മോഷണം നടത്തിയതെങ്കിൽ ഇന്നു മൊൺസന്റോ ആണീ ദൗത്യം ഏറ്റെടുത്തത്ത്. അന്നു സ്വാമിനാഥനായിരുന്നു ഇന്ത്യയെ ഒറ്റിക്കൊടുത്തതെങ്കിൽ ഇന്നു ബാലചന്ദ്രൻ ആണ`.
പിന്നീട്‌ 'ഹരിത വിപ്ലവം' എന്ന പേരിൽ വൈക്കോൽ കുറഞ്ഞ ഐ ആർ 8 കൊണ്ടുവന്നു നമ്മുടെ കൃഷിയിടങ്ങൾ നശിപ്പിച്ചതും രാസവളമില്ലാതെ, കീടനാശിനിയില്ലാതെ വളരാൻ കഴിയാത്ത നെൽ വിത്തിനങ്ങൾ നൽകി കൃഷിച്ചെലവു കൂട്ടി കർഷകരെ കടക്കെണിയിലാക്കിയതും അതു മൂലം ആത്മഹത്യ ചെയ്തതും ചരിത്രം. ആത്മഹത്യ ചെയ്ത കർഷകർക്കു നഷ്ടപരിഹാരം നൽകാനായി കണക്കെടുക്കാൻ വന്ന സർക്കാർ കമ്മീഷനും ഇതേ എം എസ്‌ സ്വാമിനാഥൻ തന്നെയാണെന്നതു 'വിധി' എന്നല്ലാതെ എന്തു പറയാൻ?

വിപണി വഴി ഇന്ത്യയെ കീഴടക്കുക അത്ര എളുപ്പമല്ല എന്നതിനാലാകണം നമ്മുടെ അരിയും മറ്റും കടത്തനായി അമേരിക്ക വീണ്ടുമെത്തിയിരിക്കുന്നത്‌. ആണവ കരാർ വഴി നമുക്കു നഷ്ടമാകുന്നത്‌ നമ്മുടെ ഊർജ്ജ സുരക്ഷിതത്വവും ഊർജ്ജ സ്വയംപര്യാപ്തതയുമാണെങ്കിൽ, ഇതു വഴി നഷ്ടമാകുന്നതു ഭക്ഷ്യ സുരക്ഷിതത്വം തന്നെയാണ്. ഏതു തട്ടിൽ വെച്ചു തൂക്കിയാലും ഭക്ഷണതിനാണു മുൻതൂക്കം.

സ്വാമിനാഥ ശിഷ്യൻമാർ രാജ്യത്തെ സകല കാർഷിക കോളേജുകളിലും ഗവേഷക സ്ഥാപനങ്ങളിലും തലപ്പത്തുള്ളതിനാൽ ഇനിയും ഏതു നിമിഷവും നാം ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കണം.
നമ്മൂടെ വിത്തുകൾ സംരക്ഷിക്കുക, അതു നമ്മുടെ ദേശീയ ജൈവ സമ്പത്താണ്.


Reading problem?


Download Font Anjalioldlipi

Sunday, October 21, 2007

About Us

Keralabhumi is a news oriented blog. You can read articles of various media persons in this blog. You may also see some Exclusive news stories that may not appear in any of the Popular medias.
We sincerely works for the overall welfare of the society. Do critic us.
Let us have a healthy discusion here.