Monday, August 2, 2010

മാത്തുക്കുട്ടിച്ചായന്റെ എട്ടാമത്തെ മോതിരം



മരിച്ചാല്‍ ഏതൊരാളും മഹാനാവും.
ജീവിച്ചിരുന്നപ്പോള്‍ വിമര്‍ശിച്ചവര്‍ വരെ വാഴ്ത്തിപ്പാടും .
മാത്തുക്കുട്ടിച്ചായന്റെ  ആത്മകഥയായ 'എട്ടാമത്തെ മോതിര'ത്തെ ഇപ്പോള്‍ എല്ലാവരും വാഴ്ത്തിപ്പാടുന്നു...
"എട്ടാമത്തെ മോതിരം പറഞ്ഞ നുണകള്‍ മുഴുവന്‍ എണ്ണിയെണ്ണി പറയണമെങ്കില്‍ അതിനേക്കാള്‍ വലിയ പുസ്തകം എഴുതേണ്ടി വരും" എന്ന് മാധ്യമ നിരീക്ഷകനായ അഡ്വ. ഏ ജയശങ്കര്‍ തന്റെ 'മാധ്യമം' കോളത്തില്‍ എഴുതിയത് ഞാന്‍ ഓര്‍ത്തു പോവുന്നു. അതില്‍ പലതും തെളിയിക്കുകയും ചെയ്തു അദ്ദേഹം.
എങ്കിലും ....
പച്ചക്കള്ളം പോലും പ്രൊഫഷനല്‍ ആയി പറയാനും, വിറ്റഴിക്കാനും അത് ജനതയെക്കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞ, അതില്‍ എല്ലാവര്‍ക്കും മാതൃകയായ, 'മാധ്യമ കുലപതി' എന്ന പേരിനു സര്‍വ്വധാ യോഗ്യനായ ശ്രീ കെ എം മാത്യുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍ .


മനോരമ ഇനിയും മറുപടി പറയാത്ത ആ റിവ്യൂ ഇവിടെ വായിക്കാം 
പേജ്  1

പേജ്  2

പേജ്  3
പേജ്  4