Friday, January 21, 2011

BREAKING NEWS: കാനനപാതയില്‍ അനധികൃതമായി വാഹനഗതാഗതം തുടങ്ങിയത് യു.ഡി.എഫ് ഭരണകാലത്ത്

കാനനപാതയില്‍  അനധികൃതമായി വാഹനഗതാഗതം തുടങ്ങിയത് യു.ഡി.എഫ് ഭരണകാലത്ത്  !!
ശബരിമല: നാലാം മൈല്‍ ‍- ഉപ്പുതറ വഴിയുള്ള കാനന പാത വാഹനഗതാഗതതിനായി തുറന്നു കൊടുത്തത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് എന്നതിന്‌ തെളിവ് ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമായ ഉപ്പുതറ വരെയുള്ള ശബരിമലയിലേക്കുള്ള കാനനപാത വഴി വാഹനങ്ങള്‍ കടത്തി വിടാന്‍ തീരുമാനിച്ചത് 2002 ല്‍ ആണ്. അന്നത്തെ വനം-സ്പോര്‍ട്സ് മന്ത്രിയായിരുന്ന കെ.സുധാകരന്റെ നിര്‍ദ്ദേശ പ്രകാരം  ചീഫ് വൈല്‍ഡ് ലൈഫ് കണ്സര്‍വെട്ടര്‍ ആണ് കാനന പാതയിലൂടെ വാഹനങ്ങള്‍ അനുവദിക്കാനുള്ള ഉത്തരവ് ഇറക്കിയത്. 2002 ഡിസംബര്‍ നാലിന് CCF വൈല്‍ഡ് ലൈഫ് ഇറക്കിയ ഉത്തരവില്‍ സത്രം വഴിയുള്ള റോഡു പണി തീര്‍ന്നിട്ടില്ലെന്നും അതിനാല്‍ ഉപ്പുതറ വഴി വാഹന ഗതാഗതം അനുവദിക്കാന്‍ വനം മന്ത്രി വാക്കാല്‍ ഉത്തരവ് നല്‍കുന്നത് അനുസരിച്ച്  വനം വകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നു. ഈ ഉത്തരവിന്റെ കോപ്പി കോട്ടയം പ്രൊജക്റ്റ്‌ ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ക്കും അയച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് അതിനുശേഷം കാലാകാലങ്ങളില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് വനത്തിലൂടെ വാഹന ഗതാഗതം അനുവദിച്ചു പോന്നത്.
കേന്ദ്രാനുമതി ഇല്ലാതെയായിരുന്നു വനഭൂമിയില്‍ വാഹനസഞ്ചാരം അനുവദിച്ചു കൊണ്ടുള്ള ഈ ഉത്തരവ്. ഇത് കേന്ദ്ര വനം സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമായാണ്‌ നിയമവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ഇത് വരും ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ തെളിവായി ഹാജരാക്കുമെന്ന് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് അറിയിച്ചു.   

2 comments:

Raman VR said...

A huge number of private vehicles from Thekkadi to GAVI eco tourism site are also commuting through this same route in all mornings and evenings- lot of diesel autorikshawas too- through a reserve, which ideally should be calm. why cant the forest department run its own exclusive transportation through this route? that will be economic as well.

Harish said...

yes, we are planning a detailed case in high court.