Showing posts with label ldf portal. Show all posts
Showing posts with label ldf portal. Show all posts

Friday, March 11, 2011

ഇടതുപക്ഷം എന്നാല്‍ സി.പി.എം മാത്രമോ?

 ഇടതുജനാധിപത്യമുന്നണിയുടെ സൈബർ പോർമുഖം തുറന്നുകൊണ്ട് തുടങ്ങിയ http://ldfkeralam.org  എന്ന വെബ്സൈറ്റില്‍ ഇടതുമുന്നണിയിലെ പ്രശ്നങ്ങളുടെ പ്രതിഫലനങ്ങള്‍ കൃത്യമായി കാണാം. 
ഈ തെരഞ്ഞെടുപ്പില്‍ ഒരു ചര്‍ച്ചാവിഷയമേ അല്ലാതിരുന്നിട്ടും ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പു സ്പെഷ്യല്‍ വെബ് സൈറ്റില്‍ എന്തിനാണ് ജനിതകമാറ്റം വരുത്തിയ വിളകളെപ്പറ്റി ഒരു ചോദ്യോത്തരം? അതേ വിഷയത്തില്‍ തന്നെ മറ്റൊരു പോസ്റ്റും  വെബ്സൈറ്റില്‍ ഉണ്ട്.  കേരളീയ സമൂഹത്തില്‍ ഇപ്പോള്‍ പ്രധാന വിഷയം അല്ലെങ്കിലും ഇടതുപക്ഷ കേരളം സൈറ്റില്‍ പ്രധാനമായ വിഷയമാണ്‌ ജനിതക മാറ്റം. 
എന്തോ അസ്വാഭാവികത മണക്കുന്നില്ലേ? ചോദ്യം തന്നെ ഒരു റിവേര്‍സ് ചോദ്യം. ഉത്തരത്തിലേക്കു നീളുന്ന ചോദ്യം. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട് അറിയാവുന്ന ഒരാളും ആത്മാര്‍ഥമായ സംശയം മൂലം ഈ ചോദ്യം ചോദിക്കില്ല എന്നു ഉറപ്പാണ്. ചോദ്യ കര്‍ത്താവ്‌ ഇന്ന് ചന്ദ്രനില്‍ നിന്നും വന്നത് പോലുണ്ട്.  ഇത്  മുന്‍പ് 'ചിന്ത'യില്‍ പ്രസിദ്ധീകരിച്ചത് ആണത്രേ. അതായത് ഈ വിഷയത്തിലെ സി.പി.എം നിലപാട് ആണിത്.  

അപ്പോള്‍ ഒരു സംശയം.  സി.പി.എം നിലപാടാണോ ഇടതുപക്ഷ സര്‍ക്കാരിന് ജി.എം വിഷയത്തില്‍ ഉണ്ടായിരുന്നത്? 

ഈ വിഷയത്തില്‍ സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായം ആണെന്ന് പല നേതാക്കളും വ്യക്തമാക്കിയിട്ടും  SRP അഭിപ്രായം പറഞ്ഞ വേദിയില്‍ തന്നെ മുല്ലക്കര രത്നാകരന്‍ അസന്നിഗ്ദ്ധമായി ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജി.എം വിരുദ്ധ നയം വ്യക്തമാക്കിയിട്ടും അതിനു കടകവിരുദ്ധമായ സിപിഎം നിലപാട് മാത്രം എങ്ങനെ  'ഇടതുപക്ഷ'ത്തിന്റെ സൈറ്റില്‍ വന്നു?
അതോ ഇത് സി.പി.എമ്മിന്റെ മാത്രം വെബ്സൈറ്റാണോ? 
അതോ ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയം എന്നാല്‍ സി.പി.എമ്മിന്റെ /ചിന്തയുടെ നയം മാത്രമാണ് എന്നാണോ? 
സി.പി.ഐ യുടെ പ്രസിദ്ധീകരണം ജി.എമ്മിനെ ശക്തമായി എതിര്‍ത്തത് 'ഇടതുപക്ഷ' സൈറ്റില്‍ വരില്ലേ?

ഇടതുപക്ഷ സര്‍ക്കാരിന്‍റെ നയം എന്ന പേരില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര സര്‍ക്കാരിന് എഴുതിയ കത്തിന്  പുല്ലു വിലയാണോ ഈ വെബ്സൈറ്റ് (ഇടതു മുന്നണി) കല്‍പ്പിച്ചിരിക്കുന്നത്?

പ്രധാനമന്ത്രിക്ക് വി.എസ് അയച്ച കത്തിലെ ചില വാചകങ്ങള്‍ കടമെടുത്താല്‍ 

May I reiterate that the Kerala State has already taken a policy decision not to allow GM crops, even for trials, until the debate on the issue of GM that is going on the world over is settled for ever. We are convinced with the available information that:

(a) GM crops are not economically viable for the farmers,
(b) GM crops and foods lead to unimaginable health hazards,
(c) GM crops contaminate the local and wild varieties, the damages of which are irrevocable and, such contamination of our traditional varieties cause irreparable damage to food security of the country
(d) GM denies the farmers right to choose what he wants to sow in his own farm, and ultimately,
(e) the country's sovereignty over food and agriculture will be endangered.

Moreover, we are convinced that the Genetic Modification of crops is not a solution for hunger as has been wrongly advocated by the proponents of the GM, because the genetic modification is done not to increase the productivity, but to control the insect pests or the weeds. I am sure, you would agree with me that there are several cheaper and environment-friendly options to control the pests and weeds.

ജി.എം വിളകളെ സംബന്ധിച്ച സംവാദം ലോകത്ത് അവസാനിക്കും വരെ ഫീല്‍ഡ് ട്രയല്‍ പോലും അനുവദിക്കില്ല എന്നാണ് കത്തിലെ ചുരുക്കം.
ഇത്ര വ്യക്തമായി ജി.എം വിളകള്‍ക്കെതിരെ ശാസ്ത്രീയ ബദലുകള്‍ മുന്നോട്ടു വെച്ചു നിലപാടെടുത്ത ഒരു മുഖ്യമന്ത്രി ഇന്ത്യയില്‍ വേറെ ഉണ്ടാവില്ല. 

പാര്‍ട്ടിയിലെ വിഭാഗീയത സംബന്ധിച്ച, സി.പി.എമ്മിന്റെ വല്യേട്ടന്‍ മനോഭാവം സംബന്ധിച്ച വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ വെറും കള്ളം പറയുന്നു എന്ന വാദം ഇതിലൂടെ പൊളിയില്ലേ?  
VS ന്റെ ജനപ്രിയ നയങ്ങളോട് പാര്‍ട്ടിയുടെ വ്യത്യസ്ത സമീപനം ഇതിലൂടെ തന്നെ വ്യക്തമല്ലേ? 
പാവം വി.എസ് ഉദ്ഘാടനം ചെയ്ത വെബ്സൈറ്റ് വി.എസ്സിന് തന്നെ പാര ആകുമോ??