Thursday, September 30, 2010

അയോധ്യ കേസില്‍ വന്നത് വിധിയല്ല, ജഡ്ജിമാരുടെ മുന്‍വിധി.

അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി പുറത്തു വന്നു. മൂന്ന് ജഡ്ജിമാരും വെവ്വേറെ വിധിന്യായമാണ് നല്‍കിയത്.

ജസ്റ്റിസ് ഖാന്‍ - http://rjbm.nic.in/suk.pdf
ജസ്റ്റിസ് സുധീര്‍ അഗര്‍വാള്‍  - http://rjbm.nic.in/sa.pdf
ജസ്റ്റിസ് ധരംവീര്‍ ശര്‍മ -  http://rjbm.nic.in/dv1.pdf
 http://rjbm.nic.in/dv2.pdf


 എങ്കിലും ഭൂരിപക്ഷ തീരുമാന പ്രകാരം സുന്നി ബോര്‍ഡിന്റെ ഹരജി തള്ളി.
രാമന്റെ ജന്മസ്ഥലമാണോ അല്ലയോ എന്നത് സംബന്ധിച്ച് തെളിവുകള്‍ അപൂര്ന്നമെങ്കിലും , കാലാകാലമായി രാമജന്മ സ്ഥലമായി ഹിന്ദുക്കള്‍ ആരാധന നടത്തിയ സ്ഥലമാണ് . അത് ബാബര്‍ പോളിക്കുകയോ , പഴമ കൊണ്ടു പൊളിഞ്ഞു വീണ സ്ഥലത്ത്  പള്ളി പണിയുകയോ ചെയ്തു.
പള്ളി മുസ്ലീം നിയമപ്രകാരമല്ല പണിതത്. അതിനാല്‍ അത് നിലനില്‍ക്കില്ല.
എങ്കിലും പുറത്തെ സ്ഥലം സുന്നി ബോര്‍ഡിനും നിര്മോഹി ആഖാരയ്ക്കും വീതിച്ചു നല്‍കും.
മൂന്ന് മാസത്തേയ്ക്ക് തല സ്ഥിതി തുടരും.

ഈ വിധി വായിക്കുമ്പോള്‍ ഒരു കാര്യം ബോധ്യമാകും, ജഡ്ജിമാര്‍ തങ്ങള്‍ക്കു മുന്നില്‍ വന്ന തെളിവുകള്‍ക്ക് ഉപരി, സ്വന്തം മുന്‍വിധികള്‍ ആണ് വിധി പറയാന്‍ ഉപയോഗിച്ചത്.
"പൊതുവേ ഹിന്ദുക്കള്‍ക്ക് അനുകൂലമായി" "മുസ്ലീങ്ങള്‍ക്ക് എതിരായി" എന്നെല്ലാം ഒരു വിധിന്യായത്തില്‍ പറയുന്നത് നിയമത്തിനു നിരക്കുന്നതല്ല.
കേസ് ഹിന്ദുവും മുസല്‍മാനും തമ്മില്‍ അല്ല, കക്ഷികള്‍ തമ്മില്‍ മാത്രമാണ്. രാജ്യത്തെ ഹിന്ദുവിനെ പ്രതിനിധീകരിച്ചല്ല
ഒരു ജഡ്ജ് "ശ്രീരാമ ചന്ദ്ര ജി" എന്നൊക്കെയാണ് വിധിയില്‍ പറയുന്നത് , ശുദ്ധ അസംബന്ധം. രാമന്‍ ഈ കേസില്‍ ഒരു ലീഗല്‍ വ്യക്തി മാത്രമാണ്.
ഹിന്ദു ദൈവമല്ല. മൂന്ന് ജഡ്ജിമാര്‍ മൂന്ന് തരത്തില്‍ പറഞ്ഞതിലൂടെ തന്നെ ഈ വിധിയുടെയും , ജുഡീഷ്യറിയുടെയും  അന്തസ്സത്ത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.
 ഏതായാലും ഇരു കൂട്ടരെയും തൃപ്തിപ്പെടുത്തുന്ന (?) ഈ വിധി ഇനി ചരിത്രത്തിന്‍റെ ഭാഗം.
ബാക്കി ചരിത്രം വിലയിരുത്തട്ടെ.

No comments: