Friday, February 11, 2011

ശിരുവാണി റിസര്‍വ് വനത്തില്‍ അനധികൃത നിര്‍മ്മാണം

ശിരുവാണി വനത്തില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. മണ്ണാര്‍ക്കാട് ഡിവിഷനില്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗമായ ശിരുവാണിയില്‍ ഡാമിനോട് ചേര്‍ന്ന വനഭൂമിയിലാണ് ജെ.സി.ബി ഉപയോഗിച്ചുള്ള അനധികൃത നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെയും സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചുമാണ് വനം വകുപ്പ് ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കടുവ,കരടി മുതലായ വന്യമൃഗങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുന്ന വനമേഖലയിലാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍മ്മാണം നടക്കുന്നത്.

പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് കിടങ്ങ് കുഴിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്.    

ലോകപ്രശസ്ത നിത്യഹരിത വനമായ സൈലന്റ്‌വാലിയുടെ തുടര്‍ച്ചയാണ് ശിരുവാണി. ലോകത്ത് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നതില്‍ രണ്ടാം സ്ഥാനം ശിരുവാണിക്കുണ്ട്. മനുഷ്യസ്പര്‍ശമില്ലാത്തതിനാല്‍ മാലിന്യം ഏറ്റവും കുറവും ഓക്‌സിജന്റെ അളവ് കൂടുതലുമാണ് ശിരുവാണിയിലിലെ ജലത്തില്‍. നിയമവിരുദ്ധ ടൂറിസം വരുന്നതോടെ ശിരുവാണിയുടെ പരിസ്ഥിതി പ്രശസ്തിയും കേരളത്തിന് നഷ്ടമാകും.

കൂടുതല്‍ വാര്‍ത്തയ്ക്കും വീഡിയോ ചിത്രങ്ങള്‍ക്കും  ഡൂള്‍ന്യൂസ്.കോം  കാണുക 

No comments: