Showing posts with label news. Show all posts
Showing posts with label news. Show all posts

Tuesday, March 22, 2011

ചാനല്‍ ന്യൂസ് ചര്‍ച്ചകളിലെ ടൈറ്റിലുകള്‍ നല്‍കുന്നത് അനീതിയോ?



March 16 ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ ചില നിശ്ചല ദൃശ്യങ്ങള്‍ ആണിവ. ചര്‍ച്ച ചെയ്യുന്നത് പാമോയില്‍ കേസിലെ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. തോമസ്‌ ഐസക്കും സതീശനുമാണ് ചര്‍ച്ചയില്‍. രണ്ട് പേരും പറയുമ്പോള്‍ അവരുടെ സംസാരത്തെ അതിജീവിക്കുന്നതരതിലാണ് ടൈറ്റില്‍ എഴുതി കാണിക്കുന്നത്. തോമസ്‌ ഐസക്ക് എന്തു തന്നേ വിശദീകരിച്ചു പറഞ്ഞാലും ആളുകളുടെ ശ്രദ്ധ, എളുപ്പം മനസിലാവുന്ന, സ്ക്രീനില്‍ വലിയ അക്ഷരത്തില്‍ മിന്നി മറയുന്ന ടൈറ്റില്‍ വാക്കുകളില്‍ ആകും. അത് ഐസക്ക് പറയുന്നതിന് നേരെ വിരുധാര്ധത്തില്‍ ഉള്ളതായതിനാല്‍ ഐസക്ക് എന്തു പറഞ്ഞാലും ടൈറ്റിലുകള്‍ അത് ഈ ചര്‍ച്ചയില്‍ സതീശന് ഗുണം ചെയ്യും. ചില ചര്‍ച്ചകളില്‍ തിരിച്ചും സംഭവിക്കും.
                ഇതില്‍ മാധ്യമ നൈതികതയുടെ ഒരു ലംഘനം ഇല്ലേ? ഇപ്പോള്‍ നടക്കുന്നത് ഒരുതരം 'മാധ്യമ വിചാരണ' ആകയാലും ഓരോ വിഷയം സംബന്ധിച്ച പൊതുജന വിധിന്യായം ഉണ്ടാവുന്നത് ഈ വിചാരണയുടെ അടിസ്ഥാനത്തിലാണ് എന്ന് പറയപ്പെടുന്നതിനാലും വിചാരണകളില്‍ അടിസ്ഥാനപരമായ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഞാന്‍ സംസാരിക്കുമ്പോള്‍ ഞാന്‍ പറയുന്നതിന് നേരെ കടകവിരുദ്ധമായ കാര്യം എഴുതി വലുതായി ടൈറ്റിലില്‍ കാണിച്ചാല്‍ അത് എനിക്ക്‌ നീതി ലഭിക്കുന്നതിനു ഉതകില്ല.

ഉദാഹരണം: പാമോയില്‍ കേസില്‍ നടന്ന ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞ കാര്യങ്ങള്‍ പോലും ഏഷ്യാനെറ്റിന്റെ കണ്ടെത്തല്‍ ആയി ആണ് ടൈറ്റില്‍ അടിക്കുന്നത്. തോമസ്‌ ഐസക്ക് സംസാരിക്കുമ്പോള്‍ കാണിക്കുന്ന ടൈറ്റില്‍ "കോടതിയില്‍ സമര്‍പ്പിച്ച കാര്യങ്ങള്‍ എല്ലാം വസ്തുതയ്ക്ക് നിരക്കാത്തത് " "സര്‍ക്കാരിന്‍റെ പക്കല്‍ പുതിയ തെളിവുകള്‍ ഇല്ല" എന്നൊക്കെയാണ് . ഇത് വിരുധാര്തം ഉണ്ടാക്കും.  "അയാള്‍ എന്തോ കള്ളം പറയുകയാണല്ലോ" എന്നാണ് സാധാരണ പ്രേക്ഷകന്‍ ഇതിനെ വിലയിരുത്തുക.
ഇതേ ടൈറ്റിലുകള്‍ വി.ഡി.സതീശന്‍ സംസാരിക്കുമ്പോള്‍ കാണിച്ചാല്‍ അത് അദ്ദേഹം പറയുന്ന കാര്യങ്ങളോട് add ചെയ്യപെടും. additional മീനിംഗ് ഉണ്ടാക്കും.


വാര്‍ത്തകളില്‍ ചര്‍ച്ച ചെയ്യുന്ന വസ്തുതകളേക്കാള്‍ കാഴ്ചക്കാരിലേക്ക് എത്തുക സ്ക്രീനില്‍ക്കൂടി കൈമാറപ്പെടുന്ന ശബ്ദ/ചിത്ര സമ്മിശ്രങ്ങളുടെ ആകെത്തുകയായ ഒരു മീനിംഗ് മാത്രമാണ് എന്ന് മീഡിയ സൈക്കോളജി പറയുന്നു. അപ്പോള്‍ , ചാനല്‍ ചര്‍ച്ചകളില്‍ പുലര്‍ത്തുന്ന (?) നിഷ്പക്ഷത അവരുടെ സ്ക്രീനിലും ടൈറ്റിലുകളിലും കൂടി പുലര്ത്തെണ്ടതല്ലേ?



Saturday, October 2, 2010

വ്യവസായ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശ്ശിക കോടികള്‍ : പിരിച്ചെടുക്കാന്‍ കെഎസ്ഇബിയ്ക്ക് മടി.

            കേരളാവാച്ച് എക്സ്ക്ലൂസീവ്

വൈദ്യുതി ഉപയോഗിച്ച വകയില്‍ വിവിധ വന്‍‌കിട വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും കോടിക്കണക്കിനു രൂപ കുടിശ്ശിക പിരിക്കാന്‍ ഉള്ളപ്പോഴും അത് പിരിച്ചെടുക്കാന്‍ കെഎസ്ഇബി യ്ക്ക് മടി. വന്‍കിട സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളും വൈദ്യുതി ഉപയോഗിച്ച വകയില്‍ അടയ്ക്കേണ്ട കുടിശ്ശികയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം എനിക്കു ലഭിച്ച രേഖകളാണ് വൈദ്യുതി ബോര്‍ഡിന്റെ വ്യവസായ സ്ഥാപനങ്ങളോടുള്ള ഈ അനുനയം വെളിവാക്കുന്നത്.
                                  കൊച്ചിയിലെ അമൃത ഹോസ്പിറ്റല്‍ -1.58 കോടി, ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ -11.75 ലക്ഷം,  രാഷ്ട്രദീപിക കൊച്ചി -1.29 കോടി, ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ - 84 ലക്ഷം, കോവളം ഹോട്ടല്‍സ്‌ -81 ലക്ഷം, റിയാന്‍ സ്റ്റുഡിയോ - 73 ലക്ഷം, ലീല ഹോട്ടല്‍സ്‌ - 37 ലക്ഷം ,................  പട്ടിക നീളുന്നു .

കൂടുതല്‍ വായനയ്ക്കും രേഖകള്‍ക്കും കാണുക 

 http://www.keralawatch.com/election2009/?p=41295

അഭിപ്രായം അറിയിക്കുക.