Showing posts with label Ban ENdosulfan. Show all posts
Showing posts with label Ban ENdosulfan. Show all posts

Thursday, October 27, 2011

എന്‍ഡോസള്‍ഫാന്‍; കേന്ദ്ര നിലപാട് അറിയില്ലെന്ന് കൃഷിമന്ത്രി


      എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി സംസ്ഥാന സര്‍ക്കാരിന് അറിവില്ലെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍. അതിനാല്‍ ആ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ എന്ന ചോദ്യത്തിന് കൃഷിമന്ത്രി മറുപടിയും പറഞ്ഞില്ല. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു കൃഷിമന്ത്രി. ശ്രീ. ഇ ചന്ദ്രശേഖരന്‍, വി.എസ് സുനില്‍ കുമാര്‍ , കെ.രാജു, ഇ.എസ് ബിനിമോള്‍ എന്നീ എം.എല്‍.എ മാര്‍ ചോദിച്ച നക്ഷത്ര ചിഹ്നമുള്ള ചോദ്യം 579 നു മറുപടി പറഞ്ഞുകൊണ്ടാണ് മന്ത്രി എന്‍ഡോസള്‍ഫാന്‍ കേസില്‍ കേന്ദ്രനിലപാടിനെതിരെ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന കാര്യം പരസ്യമായി സമ്മതിച്ചത്.
 

                               "എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതായി അറിവുണ്ടോ, എങ്കില്‍ ഈ നിലപാടിനെതിരെ കേരള സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ" എന്നതായിരുന്നു ചോദ്യം. "കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരില്‍ ലഭ്യമല്ല". എന്നാണ് മറുപടിയായി കൃഷിമന്ത്രി കെ.പി മോഹനന്‍ സഭയെ അറിയിച്ചത്. ഇത് ഉമ്മന്‍ചാണ്ടി നേരത്തെ പ്രഖ്യാപിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന് അനുകൂലമായ സത്യവാങ്ങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതിനെതിരെ അന്ന് തന്നേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്‌ വന്നിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രകൃഷി മന്ത്രാലയം എടുത്ത നിലപാടിനോടുള്ള വിയോജിപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് ഉമ്മന്‍ചാണ്ടി അന്ന് പ്രസ്താവിച്ചിരുന്നു. ഇത്രയും ഗുരുതരമായ വിഷയങ്ങളില്‍പ്പോലും പ്രസ്താവനകള്‍ അല്ലാതെ സര്‍ക്കാര്‍ നടപടി ഒന്നും ഉണ്ടാവുന്നില്ലെന്ന സത്യമാണ് ഇതോടെ വെളിച്ചത്തു വന്നിരിക്കുന്നത്.

                        സുപ്രീംകോടതിയില്‍ നടക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും എതിര്‍കക്ഷികള്‍ ആണ്. സംസ്ഥാന താല്‍പ്പര്യത്തിനു വിരുദ്ധമായി കേന്ദ്ര കൃഷിമന്ത്രാലയം കോടതിക്ക് നല്‍കിയ സത്യവാങ്ങ്മൂലത്തിന്റെ കോപ്പി പോലും സര്‍ക്കാര്‍ എടുത്തിട്ടില്ല എന്നത് കേസ് നടപ്പിലെ നിരുത്തരവാദിത്തമാണ് വെളിവാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച കേസ് ദുര്‍ബ്ബലപ്പെടുത്തുന്നു എന്ന വാദം ഇരകളും മുന്നോട്ടു വെച്ചിരുന്നു. അത് ശരിവെക്കുന്നതാണ് ഇപ്പോള്‍ കൃഷിമന്ത്രിയുടെ പ്രസ്താവന. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച പുതിയ കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് കൃഷിമന്ത്രി. 

Thursday, August 11, 2011

എന്‍ഡോസള്‍ഫാന് അനുകൂലമായി കേരളവും !!!

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതിന് തെളിവില്ലെന്ന് കേരള സര്‍ക്കാറും കേന്ദ്രത്തെ അറിയിച്ചതായി തെളിവുകള്‍ പുറത്ത് വന്നു. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ജൂണ്‍ മൂന്നിന് നടന്ന യോഗത്തിന്റെ മിനുട്‌സ് ഡൂള്‍ന്യൂസിന് ലഭിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്ന എന്‍ഡോസള്‍ഫാനെതിരെയുളള ബദല്‍ നിര്‍ദേശിക്കാനായി കേന്ദ്ര കാര്‍ഷിക കമ്മീഷണര്‍ ഡോക്ടര്‍ ഗുരു ഭജന്‍ സിങ്ങാണ് ജൂണ്‍ മൂന്നിന് ദല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിലാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ വിവരം നല്‍കിയത്. കാര്‍ഷിക അഡീഷണര്‍ ഡയറക്ടര്‍ വി പുഷ്പാംഗദന്‍, കാര്‍ഷിക സര്‍വ്വകലാശാലയിലെ നസീമാ ബീവി, ഹോള്‍ട്ടി കള്‍ച്ചറല്‍ ഡിവിഷനിലെ പ്രതാപന്‍ എന്നീ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികം വൈകാതെയാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നയം മാറ്റുന്നത്. കേരളത്തില്‍ ആകാശമാര്‍ഗ്ഗം 20 വര്‍ഷം എന്‍ഡോസള്‍ഫാന്‍ തളിച്ചെന്നും 2001ല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കൃഷി വകുപ്പ് ചില പഠനങ്ങള്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഒരു പഠനത്തിലും എന്‍ഡോസള്‍ഫാനാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയത് എന്ന് തെളിയിക്കാനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജിന്റെതടക്കം നിരവധി പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടും കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിന് ചിലവഴിക്കുകയും ചെയ്യുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു വിവരം കേന്ദ്രത്തെ അറിയിച്ചത്.
ഏപ്രില്‍ 22ന് കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറും അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതിയും അടക്കമുള്ള സര്‍വ്വകക്ഷി സംഘം കേരളത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങള്‍ അടക്കമുള്ള രേഖകളുമായി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അതുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോഴാണ് കാസര്‍കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന്, സംസ്ഥാനത്തെ വഞ്ചിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
കേരളത്തില്‍ നിന്നുള്ള ഏലത്തിന് ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തുന്നുണ്ടെന്ന് കാര്‍ഷിക സര്‍വ്വകാശാലയെ പ്രതിനിധീകരിച്ച നഫീസബീവി കേന്ദ്രത്തെ അറിയിച്ചതായും രേഖകള്‍ പറയുന്നു. കേരളത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വ്യാജവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഡി.വൈ.എഫ്.ഐ ഹരജിയിന്മേല്‍ കേന്ദ്രഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയമാണ്.


Monday, April 18, 2011

EXCLUSIVE: നിയമങ്ങള്‍ ലംഘിച്ച് എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാന്‍ ഒറീസ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു !!

ഒറീസ സര്‍ക്കാരിന് കീഴിലെ കൃഷി വകുപ്പാണ് ഭക്ഷണ സാധനങ്ങള്‍ക്കടക്കം എന്‍ഡോസള്‍ഫാന്‍ നിയമവിരുദ്ധമായി തളിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നത്.
കേന്ദ്ര കീടനാശിനി ബോര്‍ഡില്‍ രജിസ്ടര്‍ ചെയ്ത വിളകള്‍ക്കും കീടങ്ങള്‍ക്കും എതിരായേ ഓരോ കീടനാശിനിയും ഉപയോഗിക്കാവൂ എന്നാണ് നിയമം അനുശാസിക്കുന്നത്. . എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാവുന്ന വിളകള്‍ ഇവയാണ്. Arhar, Bhindi, Brinjal, Cotton, Jute, Paddy, Maize, Wheat, Gram, Mustard , Bhindi, Chillies, Tea.
ഇതില്‍ എവിടെയും കശുമാവിന് എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാം എന്ന് പറയുന്നില്ല. കാസര്‍ഗോട്ടെ മുപ്പതു വര്‍ഷത്തെ ഉപയോഗം നിയമാവിരുധമായിരുന്നു എന്നത് വ്യക്തമാണ്.

എന്നാല്‍ ഇതുപോലെ സ്റ്റേറ്റ് സ്പോണ്‍സര്‍ ചെയ്തുള്ള നരഹത്യ ഇപ്പോഴും ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്നുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. റാഗി, പയര് വര്‍ഗ്ഗങ്ങള്‍, തക്കാളി തുടങ്ങിയ ഭക്ഷ്യ വസ്തുക്കളില്‍ നിയമവിരുദ്ധമായി എന്‍ഡോസല്ഫാന്‍ ഉപയോഗിക്കാന്‍ ഒറീസ സര്‍ക്കാരിന് കീഴിലെ കൃഷി മന്ത്രാലയം തന്നേ പറയുന്നതായി ബന്ധപ്പെട്ട രേഖകള്‍ തെളിയിക്കുന്നു. കൃഷി വകുപ്പ് പുറത്തിറക്കുന്ന പാക്കേജ് ഓഫ് പ്രാക്ടീസ് അനുസരിച്ച് എന്‍ഡോസല്ഫാന്‍ നിയമവിരുദ്ധമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നു.

RAGI - Armyworm and cutworm - Endosulfan 4%

PULSES - Pulse beetle (Callosobruchus chinensis) - Endosulfan dust
Pod borer complex in arhar - Spray Endosulfan 35 EC @ 400 ml per acre with 200 litres of water
starting from flowering till pod maturity at 15 days intervals

CASTOR - Shoot and capsule borer (Conogethes punctiferalis) - Apply Endosulfan 35 EC @ 1000 ml


TOMATO - Serpentine leaf miner ( Liriomyza trifolii) - Spray Endosulfan 35 EC @ 400 ml/acre.


SWEET POTATO - Weevil (Cylas formicarius) and defoliators - Spray 400 ml/acre of Endosulfan 35 EC in 200 litres of water.

എന്നിങ്ങനെയാണ് കൃഷി വകുപ്പിന്റെ ഉപദേശം
മലയാളികള്‍ തനിക്കാവശ്യമുള്ളതിന്റെ സിംഹഭാഗം ഭക്ഷണവും ഇറക്കുമതി ചെയ്യുന്നതിനാല്‍, ഈ ഭക്ഷ്യ വസ്തുക്കളില്‍ പലതും കേരളത്തില്‍ എത്താന്‍ സാധ്യതയുണ്ട്.

എന്‍ഡോസല്ഫാന്‍ നിരോധനത്തെ എതിര്‍ക്കുമ്പോഴും നിയമവിരുദ്ധമായി അതുപയോഗിക്കാന്‍ ചില സംസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമങ്ങളോട് കേന്ദ്ര കൃഷി മന്ത്രാലയം മൌനം പാലിക്കുകയാണ്.

Sunday, March 6, 2011

Email Campaign to BAN ENDOSULFAN


                 

















 
Dear Friend,

This is an E-mail Campaign for Declaring the NATIONAL BAN on the KILLER Pesticide ENDOSULFAN. Please send the below given matter as EMAIL to the following official IDs of Central Govt by adding your Name and Address.

Central Ministry of Environment and Forests  -
 
alokagarwal63@nic.in jairam@jairam-ramesh.com akg@menf.delhi.nic.in  



Sir,


I am very much concerned about continued Endosulfan use in India. Despite being a poison and having caused many human sufferings and irreparable ecological damage this chemical is still sold and used in our country.Endosulfan which has been banned across 74 countries in all the continents after elaborate studies.In our own country Kerala and Karnataka have banned this chemical after finding health and environment damages.

  I am requesting the government of India to bring a nation wide ban on Endosulfan, a killer Pesticide. Also, we would like the Ministry of Environment & Forests to support the International Ban on Endosulfan in the upcoming Stockholm Convention. This would phase out the chemical globally.UNEP science panel Persistent Organic Pollutant Review Committee after three year deliberations finally recomended the pesticide Endosulfan for global ban and listing in Annex A of the Stockholm Convention. I personally feel your ministry will not succumb to the pressure of corporate lobby, as the chemical corporations are much worried about their profit than the safety of farm workers and consumers. Also, we as responsible citizens would be keenly watching the stand and proceedings both nationally and internationally till this toxic is phased out. 


Sincerely,


[Name]

[Address]




Please send maximum number of complaints to the President of India to BAN ENDOSULFAN, through the website.

 
       http://helpline.rb.nic.in/GrievanceNew.aspx





Please forward this E-Mail to all your friends....

Please don't break this chain.