Showing posts with label endosulfan. Show all posts
Showing posts with label endosulfan. Show all posts

Monday, September 26, 2011

എന്‍ഡോസള്‍ഫാന്‍: യു.ഡി.എഫ് സര്‍ക്കാര്‍ ഇരകളെ മറക്കുന്നുവോ?

                   എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേസ് ഇന്ന് (Sep-26) സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കുകയാണ്. എന്നാല്‍ ഈ കേസില്‍ കേരള സംസ്ഥാനത്തിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കുന്ന രേഖകളാണ് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുന്നത്. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ആ രേഖകളാണ് സുപ്രീംകോടതി നിയോഗിച്ച സമിതി കേരളത്തിന്റെ നിലപാടായി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഈ വിഷയം രേഖകള്‍ സഹിതം വാര്‍ത്തയായിട്ടും അത് അന്വേഷിക്കാനോ തെറ്റായ നിലപാട് തിരുത്താനോ സംസ്ഥാന കൃഷി മന്ത്രി ശ്രീ.കെ.പി മോഹനനോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഇതുസംബന്ധിച്ച മാധ്യമപ്രവര്തകരുടെ ചോദ്യങ്ങളില്‍ നിന്നും മന്ത്രി ഒഴിഞ്ഞുമാറി. നിലപാടിലെ ഈ വൈരുധ്യം കേസിന്റെ വാദത്തിനിടെ ഉത്പാദകര്‍ ചൂണ്ടിക്കാണിക്കുമെന്നും കേസിനെ ദോഷകരമായി ബാധിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നത്.

                     സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ കള്ള വിവരങ്ങള്‍ നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശരിയായ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി അയച്ചിട്ട് ഒന്നര മാസമായിട്ടും പരാതിയില്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വഴി ഞാന്‍ നല്‍കിയ പരാതിയുടെ അവസ്ഥയെന്താണെന്ന് പോലും അതില്‍ പരിശോധിക്കാന്‍ ആവുന്നില്ല.  

                  കൃഷിമന്ത്രിമാര്‍ക്ക് എല്ലാം ഒരേസ്വരം എന്ന മട്ടിലാണ് കേരള കൃഷിമന്ത്രി കെ.പി മോഹനന്‍ കഴിഞ്ഞ ദിവസം ഒരു പ്രഖ്യാപനം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും ആകാശമാര്‍ഗ്ഗം തളിച്ചതും മണ്ണിന്റെ അമ്ലാംശവുമാണ് കാസര്‍ഗോഡ് ദുരന്തം വിതച്ചത് എന്നുമുള്ള അങ്ങേയറ്റം നിരുത്തരവാദവും ക്രൂരതയും നിറഞ്ഞ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. കോഴിക്കോട്ടെയും പാലക്കാട്ടെയും ഇരകളുടെ വാര്‍ത്ത വന്നപ്പോള്‍ അതെല്ലാം ഗൌരവപൂര്‍ണ്ണമായി കാണുമെന്നു പ്രസ്താവിച്ച അതേ മന്ത്രിയാണ് ഈ പ്രസ്താവന നടത്തിയതെന്നും നാം ഓര്‍ക്കേണ്ടതാണ്. ഏതു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു അറിവ് മന്ത്രിക്കു കിട്ടിയതെന്ന് മനസിലാവുന്നില്ല. എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടി ഭരണം നടത്തുന്ന കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ പത്തുമിനുട്ട് നേരത്തെ സാന്നിധ്യം മോഹനന്‍ മന്ത്രിയെ ഇത്രയേറെ മാറ്റിയെങ്കില്‍ ശരദ് പവാറിനോപ്പം ഏറെക്കാലം ജോലിചെയ്ത കെ.വി തോമസ്‌ ഇതിനപ്പുറം പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ.. എന്നാല്‍ വിഷയം വിവാദമായതോടെ മിനുട്ടുകള്‍ക്കകം മന്ത്രി ഇത് തിരുത്തുകയും ചെയ്തു. എന്തൊക്കെയായാലും മന്ത്രിമാരുടെ മനസിലിരിപ്പ് വ്യക്തമാക്കുന്ന പ്രസ്താവനകള്‍ ആണ് ഇതുവഴി പുറത്തു വരുന്നത്.

                                             ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്ന ഉടനേ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇടപെടുകയും ഇരകള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ വിഷയം സര്‍ക്കാര്‍ പാടേ അവഗണിച്ചു. പ്രധാനമന്ത്രിയെ കാസര്‍കോട്ട് കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കും എന്നുമൊക്കെ വീമ്പുപറഞ്ഞ മുഖ്യമന്ത്രി പിന്നീട് അതെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയപ്പോഴും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി  മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒന്നും ചെയ്തിട്ടില്ല എന്നതാണ് ഏറെ സങ്കടകരം.. ഇരകളെ സംസ്ഥാന സര്‍ക്കാര്‍ മറന്നുതുടങ്ങി എന്നതിന്റെ സൂചനയാണ് ഇത്. സ്റോക്ക്ഹോം സമ്മേളനത്തില്‍ പങ്കെടുത്തു എന്‍ഡോസല്ഫാനെതിരായി ശക്തമായി നിലപാടെടുത്തു ഇരകളെ ചികിത്സിക്കുന്നതില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഡോ.മുഹമ്മദ്‌ അഷീലിനെ എന്‍ഡോസള്‍ഫാന്‍ റെമഡിയേഷന്‍ അസിസ്ടന്റ്റ് നോടല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്നും നിന്നും നീക്കം ചെയ്യുകയും സുപ്രീം കോടതിയിലെ കേസില്‍ ഇടപെടെണ്ടതില്ല എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതെല്ലാം എന്‍ഡോസള്‍ഫാന്‍ ഇരകളെ മറന്ന സര്‍ക്കാരിന്റെ നീക്കങ്ങളായി ആണ് പ്രദേശത്തുകാര്‍ കാണുന്നത്.  കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്വി എന്‍ഡോസള്‍ഫാന്‍ ഉത്പാദകര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായതും ഉത്പാദകരില്‍ നിന്നും കോണ്‍ഗ്രസ് അമ്പതു ലക്ഷം ഫണ്ട് വാങ്ങി എന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

                                            എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബൂണല്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ യാതൊരു ശ്രമവും നടത്തിയിരുന്നില്ല. ഇതിനെതിരെ അന്ന് ഹൈക്കോടതിയില്‍ കേസ് നല്‍കിയത് കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനാ ഭാരവാഹിയായ അഡ്വ.ആസിഫ് അലിയാണ്. ഇന്ന് അഡ്വ.ആസിഫ് അലി ഹൈക്കോടതിയിലെ സംസ്ഥാന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആണ്. സര്‍ക്കാര്‍ അധികാരത്തിലേറി നാല് മാസം കഴിഞ്ഞിട്ടും കേസില്‍ യാതൊരു തീരുമാനവുമില്ല !! മാധ്യമങ്ങള്‍ക്കും അതൊരു വാര്‍ത്തയല്ല !! കാസര്‍കോട്ട് സൂക്ഷിച്ചിട്ടുള്ള 1500 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യ മാക്കാനുള്ള കാര്യക്ഷമമായ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും കാണുന്നില്ല.

                                          നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തിരമായി ട്രൈബൂണല്‍ സ്ഥാപിക്കുകയും ഇരകള്‍ക്ക് ചികില്സാസൌകര്യങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കുകയും സുപ്രീംകോടതിയിലെ കേസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മതിയായ സാമ്പത്തിക സഹായം നേടിയെടുക്കുകയും ചെയ്യണം എന്നാണ് സര്‍ക്കാരിനോട് ഇരകളും ആവശ്യപ്പെടുന്നത്.

Thursday, August 11, 2011

എന്‍ഡോസള്‍ഫാന് അനുകൂലമായി കേരളവും !!!

എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതിന് തെളിവില്ലെന്ന് കേരള സര്‍ക്കാറും കേന്ദ്രത്തെ അറിയിച്ചതായി തെളിവുകള്‍ പുറത്ത് വന്നു. കാസര്‍കോഡ് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കേന്ദ്രകൃഷിമന്ത്രാലയത്തെ അറിയിച്ചത്. ജൂണ്‍ മൂന്നിന് നടന്ന യോഗത്തിന്റെ മിനുട്‌സ് ഡൂള്‍ന്യൂസിന് ലഭിച്ചു.
സുപ്രീം കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്ന എന്‍ഡോസള്‍ഫാനെതിരെയുളള ബദല്‍ നിര്‍ദേശിക്കാനായി കേന്ദ്ര കാര്‍ഷിക കമ്മീഷണര്‍ ഡോക്ടര്‍ ഗുരു ഭജന്‍ സിങ്ങാണ് ജൂണ്‍ മൂന്നിന് ദല്‍ഹിയില്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഈ യോഗത്തിലാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ വിവരം നല്‍കിയത്. കാര്‍ഷിക അഡീഷണര്‍ ഡയറക്ടര്‍ വി പുഷ്പാംഗദന്‍, കാര്‍ഷിക സര്‍വ്വകലാശാലയിലെ നസീമാ ബീവി, ഹോള്‍ട്ടി കള്‍ച്ചറല്‍ ഡിവിഷനിലെ പ്രതാപന്‍ എന്നീ ഉദ്യോഗസ്ഥരാണ് കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികം വൈകാതെയാണ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നയം മാറ്റുന്നത്. കേരളത്തില്‍ ആകാശമാര്‍ഗ്ഗം 20 വര്‍ഷം എന്‍ഡോസള്‍ഫാന്‍ തളിച്ചെന്നും 2001ല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കൃഷി വകുപ്പ് ചില പഠനങ്ങള്‍ നടത്തിയതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഒരു പഠനത്തിലും എന്‍ഡോസള്‍ഫാനാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയത് എന്ന് തെളിയിക്കാനായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജിന്റെതടക്കം നിരവധി പഠനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടും കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിന് ചിലവഴിക്കുകയും ചെയ്യുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു വിവരം കേന്ദ്രത്തെ അറിയിച്ചത്.
ഏപ്രില്‍ 22ന് കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറും അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതിയും അടക്കമുള്ള സര്‍വ്വകക്ഷി സംഘം കേരളത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ പഠനങ്ങള്‍ അടക്കമുള്ള രേഖകളുമായി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അതുകഴിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോഴാണ് കാസര്‍കോട്ടെ ദുരിതത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്ന്, സംസ്ഥാനത്തെ വഞ്ചിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
കേരളത്തില്‍ നിന്നുള്ള ഏലത്തിന് ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അംശം കണ്ടെത്തുന്നുണ്ടെന്ന് കാര്‍ഷിക സര്‍വ്വകാശാലയെ പ്രതിനിധീകരിച്ച നഫീസബീവി കേന്ദ്രത്തെ അറിയിച്ചതായും രേഖകള്‍ പറയുന്നു. കേരളത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ വ്യാജവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ഡി.വൈ.എഫ്.ഐ ഹരജിയിന്മേല്‍ കേന്ദ്രഗവണ്‍മെന്റ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നതും ശ്രദ്ധേയമാണ്.


Monday, April 4, 2011

MAIL TODAY:Pawar on a sticky wicket after batting for toxic pesticide




Pawar on a sticky wicket
after batting for toxic pesticide
By A. M. Jigeesh in New Delhi
AGRICULTURE minister Sharad Pawar has been caught on the wrong foot and may have to face a privilege motion in Parliament for misleading the House on the issue of banning endosulfan, a pesticide with multiple health hazards.
The minister had informed the Lok Sabha on February 22 that a number of states were against imposing a ban on the pesticide and wanted to continue using it. " There are a number of states and farmers' organisations which want to continue the use of endosulfan," he had said.
However, information obtained under the RTI Act from the Union ministry of agriculture reveals an entirely different story. The RTI response, contrary to what Pawar said in Lok Sabha, mentions that not a single state has so far requested the Centre not to ban the pesticide.
The ministry has so far received just six letters — none from the states — with the plea that endosulfan should not be banned.
Besides, three endosulfan producers have also requested the government to desist from banning the pesticide. A letter provided by the ministry from the Consortium of Indian Farmers Association ( CIFA) also urges the government not to ban the pesticide.
The CIFA questions the findings of the National Institute of Occupational Health and Centre for Science and Environment, which state that the use of endosulfan can create serious health issues such as cancer, autism and neurological ailments. The ministry handed over these details in response to the RTI application filed by Kerala- based journalist D. Dhanasumod.
The RTI letter, dated March 8, also reveals that the Centre has not reacted to the demands by Kerala and Karnataka governments to ban endosulfan. " No letter was sent by the ministry of agriculture to various states regarding the ban on endosulfan during the period January 1, 2010, to December 22, 2010," Vandana Jain, deputy secretary in the ministry, said in the RTI reply. Both the state governments have already banned the use of the pesticide.
When MPs from Kerala and Karnataka, during the recently concluded Budget session, asked Pawar whether the Centre had any plan to ban the pesticide, he said: " There are a number of states, there are a number of farmers' organisations and there are a number of farmers' leaders who have taken a different stand. They want to use this particular pesticide.
They have said their experience is extremely good and there is no case like Kerala elsewhere in the country." Justifying the application of the pesticide by a number of countries where it is being used, Pawar said: " It is true that endosulfan is banned in about 60 countries, but there are 40 countries where endosulfan has been allowed. Countries like Brazil, Australia and China do allow endosulfan even today." Pawar also told the House that the government had appointed four committees of scientists since 1992 and all of them favoured the use of endosulfan.
The CPM, though, is not convinced.
The party has said it will move a privilege motion against the agriculture minister. " Pawar is depending on just six letters for not banning endosulfan. Already, 73 countries have banned the pesticide.
There at least 20 studies to prove that it is dangerous. He is playing into the hands of endosulfan producers and dealers," CPM deputy leader in the Lok Sabha, P. Karunakaran, said.
The political implications of Pawar's defence of the pesticide notwithstanding, several organisations and groups have pointed out the harmful effects of its prolonged use.
" Children were found to be the worst affected with congenital anomalies, mental retardation, physical deformities, cerebral palsy, etc. Men and women were also affected with various chronic ailments," says an association working for those afflicted by the use of endosulfan in Kerala and Karnataka.
The government has received 3,000 letters from organisations as well as individuals demanding a ban on the product. The National Human Rights Commission, too, has demanded a ban on the pesticide.
Regarding the future course of action, Pawar had remarked: " They ( the committees) also said that if the spraying is harmful, it should be stopped. But knowing well the reactions from the media, environment groups and particularly a large section of population from Kerala, the government has decided to appoint a committee under the Indian Council of Medical Research.
The panel will go into the details and we will accept their recommendations."
CONTROVERSY BREWS
Pawar informed Parliament that a number of states were against banning the pesticide endosulfan
He also claimed that the experience of many farmers' organisations with the pesticide was " extremely good"
An RTI reply, however, revealed that not a single state opposed the ban
The letter, in fact, revealed that Kerala and Karnataka had called for a blanket ban on the pesticide
The CPM lambasted the minister for his defence of the pesticide and accused him of concealing facts
The party said it will move a privilege motion against Pawar
According to Pawar, the government will appoint a committee under ICMR to look into the matter

LOWDOWN ON ENDOSULFAN

Endosulfan is an off- patent organochlorine insecticide.
It has emerged as a highly controversial agrichemical owing to its acute toxicity and potential for bioaccumulation. A global ban on its use and manufacture is being considered under the Stockholm Convention.
HEALTH HAZARD
It can act as an endocrine disruptor, causing reproductive and developmental damage
Symptoms of acute poisoning include hyperactivity, tremors, convulsions, lack of coordination, staggering, breathing problems, nausea and vomiting, diarrhoea and unconsciousness
Many cases of sub- lethal poisoning have caused permanent brain damage
Endosulfan can promote proliferation of breast cancer cells
Doses as low as 35 mg/ kg are known to have caused death




Thursday, March 31, 2011

ശരത്പവാര്‍ പാര്‍ലമെന്റില്‍ നുണ പറഞ്ഞു. കേന്ദ്ര കൃഷിമന്ത്രാലയം ഭരിക്കുന്നത്‌ എന്‍ഡോസള്‍ഫാന്‍ ലോബി!!


ന്യൂഡല്‍ഹി: കാസര്‍ഗോഡ്‌ ജില്ലയില്‍ നൂറുകണക്കിനാളുകളുടെ മരണത്തിനും ആയിരങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന്‌ ഒരു സംസ്‌ഥാനം പോലും ആവശ്യപ്പെട്ടില്ല. കേന്ദ്രകൃഷിവകുപ്പില്‍ 'മംഗളം' വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിലാണു കേന്ദ്രമന്ത്രി ശരദ്‌പവാറിന്റെ കള്ളിവെളിച്ചത്തായത്‌. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ട്‌ കെ. സുധാകരന്‍ എം.പി. ഉന്നയിച്ച ചോദ്യത്തിനും പി.കരുണാകരന്റെ ഉപചോദ്യത്തിനും മറുപടി പറഞ്ഞപ്പോഴാണു മറ്റു സംസ്‌ഥാനങ്ങള്‍ എതിര്‍ക്കുന്നതിനാലാണ്‌ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവാത്തതെന്നു പവാര്‍ പറഞ്ഞത്‌.
 
വീഡിയോകള്‍ ഇവിടെ കാണുക


കേരളവും കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ ഉപയോഗം നിരോധിച്ചതായി അറിയിച്ചിരുന്നെങ്കിലും നിരോധനം എതിര്‍ക്കുന്നത്‌ ഏതൊക്കെ സംസ്‌ഥാനങ്ങളാണെന്നു പവാര്‍ വ്യക്‌തമാക്കിയിരുന്നില്ല. കാസര്‍ഗോട്ടെ ദുരിതങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാനാണെന്നു വിദഗ്‌ധസമിതികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനവുമായി ബന്ധപ്പെട്ടു കേന്ദ്രം ഒരു സംസ്‌ഥാനവുമായും കത്തിടപാടു നടത്തിയിട്ടില്ലെന്നാണു ലഭിച്ച മറുപടി.
എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളും അവരുടെ ലോബിയുമാണു യഥാര്‍ഥത്തില്‍ നിരോധനത്തെ എതിര്‍ത്തത്‌. നിരവധി കൃഷിക്കാരും കര്‍ഷകനേതാക്കളും ഈ കീടനാശിനി നിരോധിക്കരുതെന്ന്‌ ആവശ്യപ്പെട്ടതായി പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ആകെ ആറു കത്തുകള്‍ മാത്രമാണ്‌ മന്ത്രാലയത്തിനു ലഭിച്ചത്‌.!! അവയില്‍ കര്‍ഷകരുടേതു രണ്ടെണ്ണം മാത്രം!! അതും ഗുജറാത്തില്‍നിന്നുള്ള കര്‍ഷകരുടേത്‌. എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കള്‍ ഗുജറാത്ത്‌ കമ്പനികളാണ്‌.

എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ നാലു സമിതികളെ നിയോഗിച്ചെന്നും അവയെല്ലാം ഉപയോഗം തുടരാനുള്ള റിപ്പോര്‍ട്ട്‌ നല്‍കിയെന്നുമാണു പവാര്‍ സഭയെ അറിയിച്ചത്‌. ജലസാമീപ്യമുള്ള പ്രദേശത്ത്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കരുതെന്ന്‌ 1991-ല്‍ ബാനര്‍ജി സമിതി വ്യക്‌തമാക്കിയിരുന്നു. 1999 ലെ ആര്‍.ബി. സിംഗ്‌ കമ്മിറ്റിയും ഇതേ ആവശ്യമാണ്‌ ഉന്നയിച്ചത്‌. ഇക്കാര്യം സഭയില്‍നിന്നു പവാര്‍ മറച്ചുവച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകള്‍ ഒഴുകുന്നതു കാസര്‍ഗോഡ്‌ ജില്ലയിലൂടെയാണ്‌.

ബ്രസീലും ഓസ്‌ട്രേലിയയും ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടില്ലെന്നു പവാര്‍ സഭയെ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂലൈ 31-നു ബ്രസീലും ഒക്‌ടോബര്‍ 12-ന്‌ ഓസ്‌ട്രേലിയയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. സ്‌റ്റോക്ഹോം കണ്‍വന്‍ഷന്റെ ശാസ്‌ത്രസമിതി കഴിഞ്ഞ ഒക്‌ടോബറില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനായി ഇന്ത്യയുള്‍പ്പെടെയുളള അംഗരാജ്യങ്ങളോടു ശിപാര്‍ശ ചെയ്‌തെന്ന വസ്‌തുതയും പവാര്‍ മറച്ചുവച്ചു.

കേരളത്തില്‍ എന്ടോസള്‍ഫാന്‍ ഉപയോഗം മൂലം ആരും മരിച്ചിട്ടില്ല എന്ന് കഴിഞ്ഞ സ്റോക്ക്ഹോം സമ്മേളനത്തില്‍ പ്രസ്താവിച്ച കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയായ വന്ദന ജെയിന്‍ ആണ് വിവരാവകാശ നിയമ പ്രകാരമുള്ള മറുപടികള്‍ തന്നിരിക്കുന്നത്. ഇപ്പോഴും അവരാണ് കൃഷി മന്ത്രാലയത്തില്‍ ഈ ഫയല്‍ കൈകാര്യം ചെയുന്നത്. വരാനിരിക്കുന്ന സ്റോക്ക്ഹോം സമ്മേളനത്തിലും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്നത് എന്ടോസള്‍ഫാന്‍ ലോബിയാണെന്ന് വ്യക്തമാകുന്നു. 
 
വെറും ആറു പേര്‍ ആവശ്യപ്പെടുന്നത് കൊണ്ടാണോ ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്തത്? 
കേരളത്തിലെ യു.ഡി.എഫ് നേതാക്കള്‍ക്ക്, എം.പി മാര്‍ക്ക് എന്തുണ്ട് പറയാന്‍???

കടപ്പാട്: മംഗളം 2011 ഏപ്രില്‍ 1

Saturday, February 26, 2011

DEMAND GLOBAL BAN ON ENDOSULFAN

ഏപ്രില്‍ മാസത്തിലാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് ലോകം തീരുമാനിക്കുന്ന സ്റോക്ക്ഹോം കണ്‍വെന്ഷന്‍ നടക്കാന്‍ പോവുന്നത്.  ഇന്ത്യാ സര്‍ക്കാര്‍ തങ്ങളുടെ മനുഷ്യത്വ വിരുദ്ധ നിലപാട് മാറ്റാത്തിടത്തോളം ഈ വര്‍ഷവും കണ്‍വെന്‍ഷന്‍ നിരര്‍ധകമാകും. നാം ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വീണ്ടും നാണംകെടണോ? തോന്ന്യവാസം പറയാന്‍ നമ്മുടെ ഭരണാധികാരികളെ ഇനിയും നാം അനുവദിക്കണോ?

വേണ്ട എന്നാണ് ഉത്തരമെങ്കില്‍ ഈ ഒരു മാസം നമുക്ക് ചിലതൊക്കെ ചെയ്തു തീര്‍ക്കാന്‍ ഉണ്ട്.
വ്യക്തമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 74 രാഷ്ട്രങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. കേരളം കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഇതിനകം നിരോധിച്ചു. അതുപോലെ മറ്റു സംസ്ഥാനങ്ങള്‍ക്കും നിരോധിക്കാം. തമിഴ്നാട് , ആന്ധ്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കൂടി നിരോധിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. അതിനായി ഒരു വലിയ ക്യാംപെയ്ന്‍ തുടങ്ങേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും ബഹുജന പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടകളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു വലിയ ക്യാംപെയ്ന്‍.....
കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ നിന്നും നാം നീതി പ്രതീക്ഷിക്കെണ്ടതില്ല. സ്റോക്ക് ഹോം യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്.


ഇന്റര്‍നെറ്റ് ഉപയോഗിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു പരാതി അയക്കുക ഒരു നല്ല മാര്‍ഗ്ഗമാണ്. ഒരു ലക്ഷം പരാതികള്‍ എങ്കിലും അയക്കാനായാല്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഈ വെബ്സൈറ്റ് വഴി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പരാതികള്‍ അയക്കുക. അതില്‍ തുടര്‍നടപടികള്‍ അറിയാനും നമുക്ക് സാധിക്കും.



To: The Minister of Environment ∧ Forests
Paryavaran Bhavan
CGO Complex, Lodi Road
New Delhi 110 003

Sir, 

We the undersigned are very much concerned about continued Endosulfan use in India. Despite being a poison and having caused many human sufferings and irreparable ecological damage this chemical is still sold and used in our country.Endosulfan which has been banned across 74 countries in all the continents after elaborate studies.In our own country Kerala and Karnataka have banned this chemical after finding health and environment damages. 

We, the undersigned are demanding our government to bring a nation wide ban on Endosulfan. Also,we would like the Ministry of Environment & Forests to support the International Ban on Endosulfan in the upcoming Stockholm Convention. This would phase out the chemical globally.UNEP science panel Persistent Organic Pollutant Review Committee after three year deliberations finally recomended the pesticide Endosulfan for global ban and listing in Annex A of the Stockholm Convention.We feel your ministry will not succumb to the pressure of corporate lobby,as the chemical corporations are much worried about their profit than the safety of farm workers and consumers.Also, we as responsible citizens would be keenly watching the stand and proceedings both nationally and internationally till this toxic is phased out. 
Sincerely,
The Undersigned


ഈ സാമ്പിള്‍ പെറ്റിഷന്‍ കോപ്പി ചെയ്തു സര്‍ക്കാര്‍ പരാതി സംവിധാനത്തില്‍ paste ചെയ്‌താല്‍ അതൊരു പരാതിയായി പരിസ്ഥിതി മന്ത്രാലയത്തില്‍ എത്തും. തുടര്‍ നടപടികള്‍ നമുക്ക് നേരിട്ടറിയാനും സാധിക്കും.  
ദയവായി ഒരല്‍പം സമയം മാറ്റി വെക്കൂ...  നൂറു കണക്കിന് എന്‍ഡോസള്‍ഫാന്‍ ഇരകളോട് ഐകടാര്‍ദ്യം പ്രഖ്യാപിച്ചു ഈ മെസ്സേജ് സുഹൃത്തുക്കള്‍ക്ക് കൈമാറൂ... 

BAN ENDOSULFAN....SAVE THE WORLD..

Saturday, November 13, 2010

EXCLUSIVE: കെ.വി തോമസിന് എന്‍ഡോസള്‍ഫാന്‍ കമ്പനിയുമായി ബന്ധം !

കെ.വി തോമസിന് എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന കമ്പനിയുമായി നേരിട്ട് ബന്ധം !!

എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈട്സ് ലിമിറ്റഡ് (HIL) എന്ന കമ്പിനിയുമായി കേന്ദ്ര കൃഷി മന്തിക്ക് നേരിട്ട് ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിരിക്കുന്നു. കൊച്ചിയിലെ ഈ സ്ഥാപനത്തിലെ തൊഴിലാളി യൂണിയന്‍ നേതാവാണ്‌ ഇപ്പോഴും കെ.വി.തോമസ്‌.
സെര്‍ച്ച്‌ എന്ജിനായ ഗൂഗിളില്‍ "HIL Kochi " എന്ന് തിരഞ്ഞാല്‍ ലഭിക്കുന്ന മൂന്നാമത്തെ ലിങ്ക് ലോകസഭയിലെ കെ.വി.തോമസിന്റെ ഔദ്യോഗിക ബയോഡാറ്റ പേജാണ്‌.

http://www.google.co.in/search?hl=en&q=HIL+Kochi&btnG=Search&aq=f&aqi=&aql=&oq=&gs_rfai=



അതില്‍ മറ്റു വ്യക്തിഗത വിവരങ്ങളുടെ കൂടെ താന്‍ ഇപ്പോഴും വഹിക്കുന്ന തൊഴിലാളി യൂണിയന്‍ ഭാരവാഹിത്വം വിശദീകരിക്കുന്നുണ്ട്. അവിടെ    " Office bearer, INTUC trade unions in (i)Travancore, Titanium Ltd., Trivandrum, FACT, Udyogamandal; (ii) HMI, Kochi; (iii) Cochin Shipyard; (iv) Cochin Port Trust; (v) H.I.L., Kochi " എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 

ഇതേ വിവരങ്ങള്‍ ആണ് ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അദ്ദേഹത്തിന്‍റെ പ്രോഫൈലിനോപ്പം നല്‍കിയിരിക്കുന്നത്.
             http://164.100.47.132/LssNew/Members/Biography.aspx?mpsno=3209
 
                                               എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ ഏറ്റവും അധികം ഉല്‍പ്പാദിപ്പിക്കുന്നത്  പൊതുമേഖലാ സ്ഥാപനമായ H.I.L ആണ്.  അവര്‍ക്ക് ഇന്ത്യയില്‍ മൂന്ന് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആണുള്ളത്. പഞ്ചാബിലും മഹാരാഷ്ട്രയിലും കൊച്ചിയിലും ആണ് ഇവ.  H.I.L കമ്പിനിയുടെ കൊച്ചിയിലെ യൂണിറ്റിന്റെ കോണ്ഗ്രസ് തൊഴിലാളി സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്വം താന്‍ വഹിക്കുന്നുണ്ട് എന്നാണ് കെ.വി.തോമസ്‌ തന്നെ ഇതിലൂടെ സമ്മതിച്ചിരിക്കുന്നത്. ഈ ഭാരവാഹിത്വം വഹിക്കുന്നതിനാല്‍ ആണ് എന്‍ഡോസള്‍ഫാന് എതിരെ ഇത്രയേറെ പഠനങ്ങള്‍ ഉണ്ടായിട്ടും , ഈ വിഷം ഉണ്ടാക്കിയ ദുരിതങ്ങള്‍ അറിഞ്ഞിട്ടും കീടനാശിനിക്ക് അനുകൂലമായ നിലപാട് തോമസ്‌ പ്രഖ്യാപിച്ചത് എന്ന് വേണം കരുതാന്‍ .

                                 എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ച ചെയ്യാന്‍ ജനീവയില്‍ കൂടിയ സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ സര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്തതും H.I.ല പ്രതിനിധിയാണ്. ഇതിന് പിന്നിലും കെ.വി.തോമസിന്റെ പങ്കുണ്ടെന്ന ആരോപണം ഇതോടെ ബലപ്പെടുകയാണ്.
                           കാസര്‍ഗോഡ്‌ നടന്ന സെമിനാറില്‍ എന്‍ഡോസള്‍ഫാന്‍ അനുകൂല പ്രസ്താവന നടത്തിയ കെ.വി.തോമസ്‌ കേന്ദ്ര സര്‍ക്കാര്‍ നിലപാട് പറയുക മാത്രമാണ് ചെയ്തത് എന്ന മട്ടിലായിരുന്നു രമേശ്‌ ചെന്നിത്തല പ്രതികരിച്ചത്. എന്നാല്‍ വിവാദ കീടനാശിനി ഉണ്ടാക്കുന്ന കമ്പിനിയുടെ തൊഴിലാളി നേതാവാണെന്ന് സ്വയം വിളിച്ചു പറഞ്ഞു കൊണ്ട് കീടനാശിനിക്ക് അനുകൂലമായി തന്റെ വ്യക്തിപരമായ നിലപാട് കൂടിയാണ് കേന്ദ്ര കൃഷി മന്ത്രിയായ തോമസ്‌ വ്യക്തമാക്കുന്നത്.


Thursday, October 7, 2010

എന്‍ഡോസള്‍ഫാന്‍ നിരോധനം: ഇത്തവണയും ഇന്ത്യ ലോകത്തിനു മുന്‍പില്‍ നാറും .



ജനീവ: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും അതിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി പഠിക്കാനും തിങ്കളാഴ്ച മുതല്‍ ഇവിടെ നടക്കുന്ന പോപ്‌ റിവ്യൂ കമ്മറ്റി അന്താരാഷ്‌ട്ര കണ്‍വെന്ഷനില്‍ ഇന്ത്യ വീണ്ടും ലോകത്തിനു മുന്‍പില്‍ നാണം കെടും.
                 കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യത്തിനു റോട്ടര്‍ഡാമില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നൂറോളം രാഷ്ട്രങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇന്ത്യ മാത്രം ഇതിനെ എതിര്‍ത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന കമ്പിനിയുടെ പ്രതിനിധിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു അന്ന് പങ്കെടുത്തത്.
കാസരഗോട്ടെ മുന്നൂറോളം പേരെ കൊന്ന, ആയിരക്കണക്കിന് പേരെ ജീവശ്ഷവമാക്കിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി വിഷമല്ലെന്നും, ഈ കീടനാശിനി പ്രയോഗിച്ചു ഇന്ത്യയില്‍ ആരും മരിച്ചിട്ടില്ലെന്നും ആണ് ഇന്ത്യ അന്ന് ലോക രാഷ്ട്രങ്ങളോട് പറഞ്ഞത്. അതോടെ ഈ ആവശ്യത്തിനായി വിളിച്ചു ചേര്‍ത്ത അന്താരാഷ്‌ട്ര സമ്മേളനം തീരുമാനമാകാതെ പിരിയുകയായിരുന്നു. സമ്മേളന നഗരിക്കു മുന്നില്‍ വായമൂടിക്കെട്ടി പ്രതിഷേധിച്ചാണ് ഇന്ത്യയില്‍ നിന്നു പോയ പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്ന് രോഷം തീര്‍ത്തത്.    
        ആ അപമാനം മറക്കുന്നതിനു മുന്‍പ് ഈ വര്‍ഷത്തെ സമ്മേളനം വന്നെത്തി. ഈ വര്‍ഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ ജനീവ സമ്മേളനത്തിന് പോകുന്നതിനു തൊട്ടു മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരന്തം സംഭവിച്ചത് കീടനാശിനി മൂലംമാല്ലെനും അത് പഠിച്ച സംഘടനകളുടെ നിക്ഷിപ്ത താല്പര്യമാണ് റിപ്പോര്‍ട്ടിന് പിന്നിലെന്നും ആരോപിച്ചു  നിര്‍മ്മാതാക്കളുടെ കമ്പനികള്‍ പ്രധാന മന്ത്രിക്കു നിവേദനം നല്‍കിയിരിക്കുകയാണ്.  ഇന്ത്യന്‍ പ്രതിനിധി സംഘത്തെ സ്വാധീനിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.  എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളുടെ പരാതിയോടെ ഈ വര്‍ഷവും ഇന്ത്യയില്‍ എവിടെയും  എന്‍ഡോസള്‍ഫാന്‍ ദുരന്തം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കും എന്ന് കരുതുന്നു.  അതാണല്ലോ എല്ലാക്കാലവും മന്‍മോഹന്‍ ചെയ്തു പോന്നതും .




കാസര്‍കോട്ടെ സര്‍ക്കാര്‍ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച കീടനാശിനി മൂലം രോഗികളായവരുടെ ഫോട്ടോ ലോകം മുഴുവന്‍ കാണുകയും, വി.എസ്  അച്ചുതാനന്ദന്‍ സര്‍ക്കാര്‍ പഠനം നടത്തി , രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടും ലോക മനസാക്ഷിക്ക് മുന്നില്‍ കണ്ണടച്ച് കള്ളം പറയുന്ന കേന്ദ്ര സര്‍ക്കാര്‍ മൂളിയാറിലെ പാവം സൈനബയുടെയും സുജിത്തിന്റെയും ആത്മാവിനോട് കാണിക്കുന്ന ക്രൂരത ഏതു കാലം പൊറുക്കും?  ചരിത്രം ഇവര്‍ക്ക് മാപ്പ് കൊടുക്കില്ല.


ഈ വിഷയം കാണിച്ചു നിങ്ങള്‍ക്കും പ്രധാന മന്ത്രിക്കു കത്തെഴുതാം.  എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ആവശ്യപ്പെടാം.    http://pmindia.nic.in/write.htm 

ഈ ഹതഭാഗ്യര്‍ക്ക് വേണ്ടി നിങ്ങള്‍ രാജ്യത്തോട്  ആവശ്യപ്പെടൂ....

BAN ENDOSULFAN....